
ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച് പ്രതികരിച്ചൊരാൾ മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ ആയിരുന്നു. അതിന്റെ പേരിൽ വലിയ സൈബർ ബുള്ളിയിങും താരപുത്രി ഏറ്റുവാങ്ങിയിരുന്നു.

മോഹൻലാലും മകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്ന തരത്തിലാണ് സംസാരിച്ചത്. ഇപ്പോഴിതാ മോഹൻലാലിന്റെയും വിസ്മയയുടേയും പ്രതികരണങ്ങൾ വൈറലാകുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര വിഷയവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മേജർ രവി നാണക്കേടിന്റെ അങ്ങേയറ്റത്താണെന്ന് കുറിപ്പിൽ പറയുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്… ആ മേജർ രവിയുടെ അവസ്ഥയൊന്ന് ആലോചിച്ച് നോക്കിയേ… നാണക്കേടിന്റെ അങ്ങേയറ്റം എന്നൊക്കെ പറയുന്ന ആ ഒരു അവസ്ഥയിൽ എത്തിയില്ലേ കാര്യങ്ങൾ. മായ കൊച്ചാണ്, കുഞ്ഞാണ്, മായക്ക് രാഷ്ട്രീയ അറിവില്ല എന്നൊക്കെ പുള്ളി പുള്ളീടെ ഭാഷയിൽ അങ്ങ് വെച്ച് കാച്ചിയിട്ട് ദേ അതേ മായ തന്നെയിപ്പോ എല്ലാ അഭിമുഖങ്ങളിലും വന്നിരുന്നിട്ട് പുള്ളിക്കാരിയുടെ രാഷ്രീയവീക്ഷണത്തെ പറ്റി വ്യക്തമായി അങ്ങ് തുറന്ന് പറയുന്നു.

തെറ്റിദ്ധരിച്ചവരെ മാറ്റാൻ കഴിയില്ലെന്ന്. പോരാത്തതിന് വിസ്മയയുടെ അഭിപ്രായത്തെ സ്ട്രോങ്ങ് ആയി പിന്തുണക്കാൻ അപ്പുറവും ഇപ്പുറവും ഒരമ്മേം അച്ഛനും ഇരിക്കുന്നുമുണ്ട്. മോഹൻലാലും സുചിത്രയും. അതായത് മായ പറഞ്ഞത് ബോധപൂർവമായ രാഷ്ട്രീയ പ്രസ്താവനയല്ലെന്ന് മേജർ രവി പബ്ലിക്കായി വന്നിരുന്നു പറയുമ്പോൾ അതേ മായ തന്നെ സ്ട്രോങ്ങായി വന്നിരുന്ന് അവരുടെ പൊളിറ്റിക്സ് ആവർത്തിക്കുന്നു















