രേണു സുധിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്. ഈ അവസ്ഥയിലും രേണുവിനെ വിടാതെ വിമർശനം തുടരുന്നത് തെറ്റാണെന്നും ബിഷപ്പ് രേണുവിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഒരു മനുഷ്യൻ വേദനിക്കുമ്പോഴും ദുഖിക്കുമ്പോഴും നമ്മൾ അവരോടൊപ്പം നിൽക്കുക എന്നതാണ് ഞാനെപ്പോഴും എന്റെ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യം. അവരുടെ പ്രയാസ സമയത്ത് അവരെ ഒരു വിഭാഗം ആൾക്കാർ തീർച്ചയായും പ്രാർത്ഥനയിൽ ചേർത്ത് നിർത്തുന്നുണ്ട്. എന്നാൽ മറുവിഭാഗം ഇപ്പോഴും ഭയങ്കരമായി സെെബർ ബുള്ളിയിംഗ് ചെയ്യുന്നു. ഒരു സമയത്ത് ഞാനും രേണു സുധിയും തമ്മിൽ പലവിധ പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. വ്യക്തിപരമായി ഞാനും രേണു സുധിയും തമ്മിൽ വഴക്കുണ്ടായിട്ടില്ല.
ഇപ്പോൾ രേണു കാൻസർ രോഗത്താൽ വളരെയധികം സങ്കടപ്പെട്ട് കൊണ്ടിരിക്കുകയാണ്. രണ്ട് ട്രീറ്റ്മെന്റ് കഴിഞ്ഞു. അതിന്റെ വിശ്രമത്തിലാണ്. നിഷ്കളങ്കമായ സ്നേഹം രേണുവിന്റെ കുഞ്ഞിന് നമ്മളോടുണ്ട്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. സാമ്പത്തികമായുള്ള സഹായത്തെക്കുറിച്ചല്ല ഞാൻ നിങ്ങളോട് പറയുന്നത്. നമ്മൾ ഒരു വാക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. ആശ്വസിപ്പിക്കാൻ കഴിയുമെങ്കിൽ ആശ്വസിപ്പിക്കുക. രേണുവിനെ വെറുക്കുന്നവരോട് എനിക്കൊന്നും പറയാനില്ലെന്നും ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞു.















